കാലാവധി തീരാൻ 17 മാസം ബാക്കി നിൽക്കേ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സർക്കാർ

കാലാവധി തീരാൻ 17 മാസം ബാക്കി നിൽക്കേ മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങി സർക്കാർ. മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരേയായിരിക്കും മാറ്റുക. എം.സി മൊയിദീനും, ടി.പി. രാമകൃഷ്ണനും പുറത്തുപോയേക്കുമെന്നാണ് സൂചന. തദ്ദേശ സ്വയം ഭരണവും, ഏക്സൈസും ആണ് ഇരുവരുടെയും വകുപ്പുകൾ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനു മുൻപായുള്ള അഴിച്ചുപണിയാണിത്. വാർത്ത ഏജൻസിയായ ഐ.എ.എൻ.എസാണ് ഇക്കാര്യം പുറത്തു വിട്ടത്.

പുതുമുഖങ്ങളെ മുന്നിൽ എത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നീക്കം. സ്‌പീക്കർ പി. ശ്രീ രാമകൃഷ്ണനും മന്ത്രിസഭയിൽ എത്തിയേക്കും. പകരം മുതിർന്ന അംഗങ്ങൾ ആയ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്‌പീക്കർ ആകുമെന്നാണ് സൂചന. നിലവിൽ ഉള്ള വനിതാ മന്ത്രിമാരെ കൂടാതെ ഒരാളെ കുടി ഉൾപ്പെടുത്തിയേക്കും. കൊട്ടാരക്കര എംഎൽഎ ആയിഷ പോറ്റിക്കാണ് സാധ്യത ഏറെ. എൻഎസ്എസിനെ കൂടുതൽ അടുപ്പിക്കുന്നതിൻ്റെ ഭാഗമായി എംഎൽഎ ഗണേഷ് കുമാറിനെയും മന്ത്രിസഭയിൽ പരിഗണിക്കുമെന്നാണ് സൂചന.

Content Highlights: Kerala cabinet reshuffling