ബാലഭാസ്‌കറിന്റെ മരണം; രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറാക്കി

 

തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ബാലഭാസ്‌കറിനെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയും രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയശേഷം നുണപരിശോധനയില്‍ തീരുമാനം എടുക്കും.

വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം വന്നത്. അപകടമുണ്ടായ സമയത്ത് ആരാണ് കാര്‍ ഓടിച്ചതെന്ന കാര്യത്തില്‍ അവ്യക്തത ഇപ്പോഴും തുടരുകയാണ്.