കാര്‍ണാടക കോണ്‍ഗ്രസ് എംഎല്‍ംഎയുടെ മൊഴി ഇന്നെടുക്കും

 

ബെംഗളുരു: കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുക്കാന്‍ ബെംഗളൂരു പൊലീസ് മുംബൈയിലെത്തി. സ്പീക്കറുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എംഎല്‍എ മുംബൈയില്‍ എത്തിയതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കര്‍ണാടക സ്പീക്കര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടുപോയി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

താന്‍ ആശുപത്രിയിലാണെന്ന് സൂചിപ്പിച്ച്് ശ്രീമന്ത് പാട്ടീലിന്റെ കത്ത് കിട്ടിയുട്ടുണ്ടെന്നും കത്തിന്റെ ആധികാരികതയില്‍ സംശയമുണ്ടെന്നും കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. ശ്രീമന്ത് പാട്ടീലിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈ സെന്റ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. നേരത്തെ ഇദ്ദേഹം ബോംബെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം കര്‍ണാടകയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്ന ശ്രീമന്ത് പാട്ടീലിനെ കഴിഞ്ഞ ദിവസം രാത്രി റിസോര്‍ട്ടില്‍ നിന്നും കാണാതാവുകയായികരുന്നു.

എന്നാല്‍ ,ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഗവര്‍ണറുടെ നീക്കം അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടികാട്ടി കോണ്‍ഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുമ്പ് വേണ്ടെന്നാണ് സഖ്യത്തിലെ ധാരണ. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ലെന്നാണ് ് ഗവര്‍ണറുടെ നിലപാട്.