മാസങ്ങളായി തനിക്ക് ഭക്ഷണം പോലും മഠത്തിൽ നിന്നും നൽകുന്നില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ

ഭക്ഷണം പോലും നൽകാതെ സഭാ അധികൃതർ തന്നെ പീഡിപ്പിക്കുകയാണെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ. തന്നെ പട്ടിണിക്കിട്ട് കൊല്ലനാണ് സഭാ അധികൃതർ ശ്രമിക്കുന്നതെന്നും എൻ്റെ അവകാശങ്ങൾ എല്ലാം തന്നെ നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റർ പറഞ്ഞു.

വത്തിക്കാനിൽ നിന്നുളള മറുപടി വന്നതിന് ശേഷം തന്നെ പുറത്താക്കിയെന്ന രീതിയിലാണ് മറ്റു കന്യാസ്ത്രീകൾ തന്നോട് ഇടപ്പെടുന്നത്. പത്തോളം കന്യാസ്ത്രീകളുള്ള മഠത്തിൽ തനിക്കുള്ള ഭക്ഷണം മാത്രം മാറ്റി വയ്ക്കുന്നില്ല. വേണമെങ്കിൽ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് ഇവരുടെ നിർദേശമെന്നും സിസ്റ്റർ.

സിസ്റ്റർ താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടുകയാണ്. തനിക്ക് പുറത്തേക്കോ അകത്തേക്കോ വരാനുള്ള സാഹചര്യമില്ലെന്നും പിൻവാതിലൂടെയാണ് അകത്ത് കയറുന്നതെന്നും സിസ്റ്റർ. ആരെങ്കിലും കാണാൻ വന്നാൽ പോലും കയറാനുള്ള സാഹചര്യമില്ല.

അതേ സമയം എഫ്സിസി സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നൽകിയിരിക്കുകയാണ് സിസ്റ്റർ.

content highlights: sister Lucy says she is crucified in the convent