ഞാനും വിഷാദരോഗത്തിന് പിടിയിലാണ്; വെളിപ്പെടുത്തി മിഷേൽ ഒബാമ

Michelle Obama says she's suffering from 'low-grade depression'

വിഷാദത്തിൻ്റെ പിടിയിലാണെന്ന് വെളിപ്പെടുത്തി അമേരിക്കൻ മുൻ പ്രഥമ വനിത മിഷേൽ ഒബാമ. കൊവിഡും വർഗ വിവേചനവുമാണ് തന്നെ  വിഷാദത്തിലാക്കിയതെന്നും മിഷേൽ പറഞ്ഞു. പോഡ്കാസ്റ്റിലൂടെയാണ് താൻ അനുഭവിച്ച കുറഞ്ഞ രീതിയിലുള്ള വിഷാദത്തെക്കുറിച്ച് മിഷേൽ പങ്കുവെച്ചത്.

‘ഒരാഴ്ചയോളം ഞാൻ വിഷാദത്തിന് അടിമയായിരുന്നു. കൊവിഡിനെ തുടർന്നുണ്ടായ ക്വാറൻ്റീൻ മാത്രമല്ല തൻ്റെ വിഷാദത്തിന് കാരണം. വർഗവിവേചനവും ട്രംപ് ഭരണകൂടത്തിൻ്റെ കപടനാട്യവും നിരാശ വർധിപ്പിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ നിയന്ത്രണം നഷ്ടപ്പെടും. കഠിനമായ നിമിഷങ്ങളായിരുന്നു അത്’- മിഷേൽ പറഞ്ഞു. 

ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നത് പുതിയ ദുഖകരമായ സംഭവങ്ങൾ കേട്ടുകൊണ്ടാണെന്നും ഭരണകൂടം ഒരു കാര്യത്തിലും പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും മിഷേൽ കൂട്ടിച്ചേർത്തു. 

content highlights: Michelle Obama says she’s suffering from ‘low-grade depression’