ബൈക്കില്‍ ഒന്നിച്ചെത്തി, വാക്കു തര്‍ക്കം, പ്രകോപനം; ഗുണ്ടാ നേതാവ് ശരത് ലാലിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് ശരത് ലാലിന് വെട്ടേറ്റു. ബൈക്കില്‍ ശരത് ലാലിനൊപ്പം എത്തിയയാള്‍ തന്നെയാണ് വാക്കു തര്‍ക്കത്തിന് ശേഷം ശരത് ലാലിനെ വെട്ടിയത്. സമീപത്തുള്ള കൗണ്‍സിലറുടെ വീട്ടിലേക്ക് ഓടി കയറിയാണ് ശരത്‌ലാല്‍ രക്ഷപ്പെട്ടത്.

ഗുണ്ടകള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഭവത്തിലേക്ക് നയിച്ചത്. ബാഗില്‍ സൂക്ഷിച്ചിരുന്ന വെട്ടു കത്തി ഉപയോഗിച്ചാണ് വെട്ടിയത്. സംഭവങ്ങള്‍ അടുത്ത വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

ശരത്‌ലാലിന്റെ ശബ്ദം വെച്ചതോടെ അടുത്തുള്ള ആളുകള്‍ ഓടികൂടി. ഇതോടെ പ്രതി ദീപു സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം നടന്നത്. ഇതിനിടെ, കഴുത്തിന് വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരത്‌ലാലിനെ മൊഴിയെടുക്കാന്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്ന് കാണാതായി. തനിക്ക് പരാതിയില്ലെന്ന് ശരത്‌ലാല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Content Highlight: Gangster attack, leader caught attacked