ഉത്തർപ്രദേശിൽ ചെെൽഡ് പോൺ റാക്കറ്റിൻ്റെ ഇരയായത് 70 കുട്ടികൾ. സർക്കാർ ജൂനിയർ എഞ്ചിനീയറായ രാം ഭവാൻ 70 കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങൾ ഇൻ്റർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതായി സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. 4 മുതൽ 22 വയസ് വരെയുള്ള കുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ട്. 70 കുട്ടികളും എച്ച്ഐവി ബാധിതരാകാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
ലൈംഗികാതിക്രമണത്തിന് ഇരയായ കുട്ടികളിൽ രാം ഭവൻ്റെ ബന്ധുക്കളും ഉൾപ്പെടുന്നു. നവംബറിൽ 40 വയസായ രാം ഭവനെ പ്രായപൂര്‍ത്തിയാകാത്തവരെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിനും ഉള്ളടക്കം ഇന്റര്‍നെറ്റില്‍ വിറ്റതിനും സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പരിശോധനയിലാണ്. എച്ച്ഐവിയ്ക്ക് പുറമെ ഇയാൾക്ക് മാനസികമായ രോഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്നും പരിശോധിക്കും.
content highlights: CBI probe finds 70 kids exploited by UP govt engineer for child porn racket