തടഞ്ഞു വെച്ച നയതന്ത്ര കാര്‍​ഗോ വിട്ടു കിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടെന്ന് മൊഴി നൽകി സ്വപ്ന

gold smugglng case

തടഞ്ഞ് വെച്ച നയതന്ത് കാർഗോ വിട്ട് കിട്ടാൻ മൂന്ന് തവണ എം ശിവശങ്കർ ഇടപെട്ടതായി സ്വപ്ന സുരേഷ് മൊഴി നൽകി. താന്‍ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയായിരിക്കെയാണ് ശിവശങ്കര്‍ ഔദ്യോഗിക പദവി ഉപയോഗിച്ച് ഇടപെട്ടതെന്നാണ് സ്വപ്നയുടെ മൊഴി. ശിവശങ്കറിനെതിരെ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിട്ടുള്ളത്. കള്ളക്കടത്ത് റാക്കറ്റിന്റെ ഭാഗമാണ് താനെന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ജൂലൈ അഞ്ചിന് തടഞ്ഞുവെച്ച നയതന്ത്ര കാര്‍ഗോയില്‍ സ്വര്‍ണമുളള കാര്യവും ശിവശങ്കര്‍ക്ക് അറിയാമായിരുന്നുവെന്നും, ശിവ ശങ്കറിന്റെ ആവശ്യ പ്രകാരമാണ് ലോക്കറിലെ പണം തന്റേതെന്നു ആദ്യ പറഞ്ഞതെന്നും മൊഴിയിൽ പറയുന്നു.

പരിശോധനയില്ലാതെ കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്‍റെ നിര്‍ദേശ പ്രകാരമാണെന്ന മൊഴിയും ഇഡി കുറ്റപത്രത്തിലുണ്ട്. വെല്ലിംഗ്ടണ്‍ ഐലന്റിലെ കമ്മീഷ്ണർ ഓഫീസിനെതിരെ കസ്റ്റംസ് ഹൌസ് ഏജന്റാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരിക്കുന്നത്. കപ്പല്‍ മാര്‍ഗവും നയതന്ത്ര ചാനലിലൂടെയും സ്വര്‍ണക്കടത്ത് നടന്നുവെന്നാണ് എന്‍ഫോഴ്സ്മെന്‍റിന്‍റെ നിഗമനം. കഴിഞ്ഞ ഏപ്രിലില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാർഗോ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്.യുഎഇ സർക്കാർ കോസ്റ്റ് ജനറലിന് അയച്ച കാർഗോയാണ് ഏപ്രിൽ രണ്ടിനെത്തയത്. കുപ്പിവെള്ളം എന്ന ലേബലിലാണ് കാർഗോ എത്തിയത്.

Content Highlights; gold smugglng case