മുഖവും കഴുത്തും കുത്തികീറി ചോരയൊലിച്ച നിലയിൽ കിടന്ന യുവതിയെ ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ

woman found in canal with major injury people tried to film her on mobile phones

ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്തി നാട്ടുകാർ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടാണ് 20 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കനാലിൽ കണ്ടെത്തിയത്. മുഖവും കഴുത്തും കുത്തിക്കീറിയ നിലയിൽ ചോരയൊലിച്ചാണ് യുവതി കിടന്നിരുന്നത്. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ യുവതിയെ പുറത്തെടുക്കാനൊ ആശുപത്രിയിലെത്തിച്ച് മതിയായ ചികിത്സ നൽകാനൊ തയ്യാറായില്ല.

പകരം ജനക്കൂട്ടം യുവതിയുടെ ദൃശ്യങ്ങൾ പകർത്താനും യുവതിയോട് കാര്യങ്ങൾ ചോദിച്ചാറിയാനുമാണ് തിരക്ക് കൂട്ടിയത്. ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസുകാരാണ് യുവതിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. പ്രണയിക്കുന്നയാളെ വിവാഹം കഴിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച കുടുംബാംഗങ്ങൾ മൂർച്ചയേറിയ ആയുധമുപയോഗിച്ച് ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് യുവതി മജിസ്ടേറ്റിന് മൊഴി നൽകി.

ഇതനുസരിച്ച് യുവതിയുടെ സഹോദരനെയും ബന്ധുവായ മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിക്കാതെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നത് അതീവ ദുഖകരമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ദൃശ്യങ്ങൾ പകർത്തുന്നതിനു പകരം പെട്ടെന്ന് പരിക്കേറ്റയാൾക്ക് ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.

Content Highlights; woman found in canal with major injury people tried to film her on mobile phones