മിറാഷ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റിന്റെ ഭാര്യ ഇനി വ്യോമസേനയില്‍

ന്യൂഡല്‍ഹി: ബെംഗളുരുവില്‍ മിറാഷ് 2000 യുദ്ധവിമാനം തകര്‍ന്ന് മരണപ്പെട്ട സ്‌ക്വാഡ്രോന്‍ ലീഡര്‍ സമീര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയില്‍ ചേരും. റിട്ടയര്‍ഡ് എയര്‍മാനായ അനില്‍ ചോപ്ര ഇക്കാര്യം ട്വിറ്ററീലൂടെ അറിയിച്ചു.

ഇതിനു വേണ്ടി നടന്ന സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ ഇവര്‍ വിജയിച്ചിട്ടുണ്ട്. തെലങ്കാന ദണ്ടിഗല്‍ വ്യോമസേന അക്കാദമിയിലാണ് ഇവര്‍ ചേരുക. 2020 ജനുവരിയോടെ ഇവര്‍ വ്യോമസേനാ അംഗമാകും.

ഈ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് എച്ച്എഎല്‍ വിമാനത്താവളത്തില്‍ മിറാഷ് 2000 വിമാനം തകരുകയും പൈലറ്റായ സമിര്‍ അബ്രോള്‍ മരണപ്പെടുകയും ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സഹപൈലറ്റ് സിദ്ധാര്‍ത്ഥ നാഗിയും മരണപ്പെട്ടിരുന്നു. ലാന്‍ഡിങ് നടത്താനുള്ള ശ്രമത്തിലാണ് ഇരുവരും മരണപ്പെടുന്നത്.