താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കും; എ.പി.അബ്ദുള്ളക്കുട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ പുറത്താക്കിയ കോണ്‍ഗ്രസ് നടപടിക്കെതിരെ എ.പി.അബ്ദുള്ളക്കുട്ടി.

താനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുമെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു വിവേകമൊട്ടുമില്ലാത്ത വികാരത്തിന്റെ പുറത്തെടുത്ത തീരുമാനം മാത്രമാണ് ഇതെന്നും ,താനല്ല കോണ്‍ഗ്രസ് നേതാക്കളാണ് അവസരവാദികളെന്നും താന്‍ അധികാരമോഹിയല്ല, ആരെയും പ്രീതിപ്പെടുത്തിയല്ല എംഎല്‍എ ആയതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഉന്നത നേതാക്കളെ അപമാനിച്ചുവെന്നും വിശദീകരണ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയുണ്ട്. ആരാണ് ഈ ഉന്നത നേതാക്കള്‍ സുധീരനും മുല്ലപ്പള്ളിയുമാണോ അബ്ദുള്ളക്കുട്ടി ചോദിച്ചു. അവരേക്കാള്‍ വലിയ നേതാവായിരുന്ന ഇന്ദിരാ ഗാന്ധിയേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ഉണ്ടായിരുന്നല്ലോ എന്നും അദ്ദേഹം ചോദിച്ചു.