കേരളത്തിലെ രോഗികള്‍ക്ക് മംഗലൂരുവില്‍ ചികിത്സ തേടാം; ഉത്തരവ് തിരുത്തി കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്നുള്ള രോഗികളെ ചികിത്സിക്കരുതെന്ന വിവാദ ഉത്തരവ് തിരുത്തി കര്‍ണാടക. ദക്ഷിണ കന്നഡ ഡിഎംഒയാണ് പഴയ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കിയത്. മംഗളൂരുവിലെ ആശുപത്രികളില്‍ കേരളത്തില്‍ നിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു കര്‍ണാടകയുടെ ഉത്തരവ്.

കര്‍ണാടക ഇതുസംബന്ധിച്ച നിര്‍ദേശം ആശുപത്രികള്‍ക്ക് രേഖാമൂലം നല്‍കി. ഏപ്രില്‍ രണ്ടിനാണ് കേരളത്തില്‍നിന്നുള്ള രോഗികള്‍ക്കും വാഹനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.

കര്‍ണാടക അതിര്‍ത്തി അടച്ച്‌ രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു കേരളം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കാസര്‍ഗോഡ്-മംഗളൂരു ദേശീയ പാത അടയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ചികിത്സ നിഷേധിക്കാനാകില്ലെന്ന് സുപ്രീംകോടതിയും വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ചികിത്സ നിഷേധിച്ചതെന്നാണ് കര്‍ണാടകയുടെ വാദം. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് വിലക്കെന്നും കര്‍ണാടക വ്യക്തമാക്കിയരുന്നു. കര്‍ണാടകയുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Content Highlight: Karnataka approves Kerala for Treatment in manglore