സുശാന്ത് സിങ്ങിൻ്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി എയിംസ് വിദഗ്ധർ

AIIMS Report Rules Out Sushant Singh Rajput Murder Theories, Say Sources 

നടൻ സുശാന്ത് സിങ്ങിൻ്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളികൊണ്ടുള്ള ഡൽഹി എയിംസിലെ ഫൊറൻസിക് വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്തുവന്നു. സുശാന്തിൻ്റെ ശരീരത്തിൽ വിഷാംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആത്മഹത്യയാണെന്നും എയിംസ് സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുശാന്തിൻ്റെ പോസ്റ്റ്മോർട്ടം ആന്തരിക അവയവ പരിശോധന എന്നിവയുടെ റിപ്പോർട്ടുകൾ പുനഃപരിശോധിച്ചുകൊണ്ടാണ് എയിംസ് വിദഗ്ധർ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എയിംസ് സിബിഐയ്ക്ക് കെെമാറിയിട്ടുണ്ട്. 

മരണത്തിലേക്ക് നയിച്ചത് ലഹരി മരുന്നല്ല എന്ന സൂചനകളാണ് എയിംസിലെ ഫോറൻസിക് വിഭാഗവും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയും നൽകുന്നത്. സുശാന്തിൻ്റെ കാമുകി റിയ ചക്രവർത്തി വിഷം നൽകി കൊലപ്പെടുത്തിയെന്നായിരുന്നു സുശാന്തിൻ്റെ പിതാവിൻ്റെ ആരോപണം. തനിക്ക് ആയച്ചു കിട്ടിയ ഫോട്ടോകളിൽ കഴുത്തിന് ഞെക്കിപ്പിടിച്ചുള്ള കൊലപാതകമാണെന്ന് തോന്നിക്കുന്നുവെന്ന് അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്ന ഡോക്ടർ നാളുകൾക്ക് മുമ്പേ പറഞ്ഞിരുന്നുവെന്ന് അഭിഭാഷകനായ വികാസ് സിങ് വ്യക്തമാക്കിയിരുന്നു. കൊലപാതകം സംബന്ധിച്ച സംശയങ്ങളിൽ ഇപ്പോഴും അന്വേഷണം തുടരുന്ന സിബിഐ ഫോറൻസിക് വിഭാഗം സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരിക്കും ഇനി തുടരന്വേഷണം നടത്തുക.

content highlights: AIIMS Report Rules Out Sushant Singh Rajput Murder Theories, Say Sources