വാഹനമെത്തിക്കാൻ കഴിയാത്തതിനായ കൊവിഡ് ബാധിതരോട് തലയിൽ മുണ്ടിട്ട് കിലോമീറ്ററോളം മുഖം മറച്ച് നടന്നെത്താൻ ആരോഗ്യ വകുപ്പ് നിർദേശിച്ചതായി ആരോപണം. ഇതിനെതിരെ ഒരു കുടുംബം തെരവിൽ നിരാഹാര സമരം ആരംഭിച്ചു. ഇടുക്കി വണ്ടി പെരിയാറിലെ ഒൻപതാം വാർഡ് വരുന്ന ഇഞ്ചിക്കാട് ആറ്റോരം മേഖലയിലാണ് സംഭവം നടന്നത്. ഈ പ്രദേശത്ത് ഏകദേശം 30 ഓളം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടെ കണ്ടെയിൻമെന്റ് സോൺ ആക്കിയിരിക്കുകയാണ്.
ആംബുലൻസ് പോലുള്ള വാഹനങ്ങൾ ഇവിടേക്ക് എത്തിക്കാൻ കഴിയില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. ഇവിടങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവരോട് ആംബുലൻസ് എത്തുന്ന രണ്ട് കിലോമീറ്റര്‍ ദൂരത്തേക്ക് സ്വകാര്യ വാഹനങ്ങളിലോ വാഹനങ്ങൾ ഇല്ലാത്തവർ നടന്നെത്താനും ആരോഗ്യ വകുപ്പ് നിർദേശിച്ചുവെന്നാണ് സമരം നടത്തുന്ന കുടുംബം പറയുന്നത്. ഈ കുടുംബത്തിലെ അഞ്ച് പേർക്ക് പല ഘട്ടങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരോടും ഇത്തരത്തിൽ ആംബുലൻസ് എത്തുന്നിടത്തേക്ക് നടന്നെത്താനാണ് ആവശ്യപെട്ടത്. പ്രായമായ ആളുകൾക്ക് നടന്നെത്താൻ കഴിയാത്ത സ്ഥിതിയുണ്ടായപ്പോൾ വാഹനം എത്തണമെന്ന ആവശ്യം നാട്ടുകാർ ഉൾപെടെയുള്ളവർ ഉന്നയിച്ചെങ്കിലും ഇതിന് കഴിയില്ലെന്ന നിലപാടാണ് ആരോഗ്യ പ്രവർത്തകർ സ്വീകരിച്ചത്. ഇതോടെ കുടുംബത്തിലെ അംഗത്തിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതോടെയാണ് കുടുംബം വീടിരിക്കുന്ന പ്രദേശത്ത് നിരാഹാര സമരം ആരംഭിച്ചത്.
Content Highlights; Covid patient Family on hunger strike against Health department