വയനാട്ടില്‍ ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റിന്റെ ശരീരത്തില്‍ നാല് വെടുണ്ടകള്‍; പ്രഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നിന്ന് നാല് വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എക്‌സ് റേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ് മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രാഥമിക പരിസോധന റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.

വെടിയേറ്റതിന്റെ അടയാളം കൂടാതെ ശരീരത്തില്‍ നാല്‍പ്പതിലകം മുറിവുകളും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. നെഞ്ചിലും വയറിലുമായാണ് മുറിവുകള്‍ കാണപ്പെട്ടത്. ഈ മുറിവുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സംഭവിച്ചതാണെന്നാണ് നിഗമനം.

പരിക്കുകള്‍ക്ക് പുറമേ ശരീരത്തില്‍ ബുള്ളറ്റ് തുളച്ച് കയറിയ പാടുകള്‍ കണ്ടതോടെ എക്‌സ്‌റേയ്ക്ക് വിധേയമാക്കിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Content Highlight: Post Mortem report of Maoist Velmurukan released