യുപിയിൽ ആറ് വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതിന് ശേഷം ദുർമന്ത്രവാദത്തിനായി ശ്വാസകോശം പുറത്തെടുത്തു  

Hoping for children couple gets 6-yr-old girl killed, gang-raped; lungs were taken out for black magic

ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊലയാളികൾ കുട്ടിയുടെ മൃതദേഹം വികൃതമാക്കുകയും ശരീരത്തിൽ നിന്ന് ശ്വാസകോശം പുറത്തെടുക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. ദുർമന്ത്രവാദത്തിനായാണ് ബലാത്സംഗത്തിന് ശേഷം പ്രതികൾ കുട്ടിയുടെ ശരീരത്തിൽ നിന്ന് ശ്വാസകോശം പുറത്തെടുത്തതെന്നും പൊലീസ് പറഞ്ഞു. 

കാൻപൂർ ജില്ലയിലെ ഘടംപൂരിൽ നിന്ന് നവംബർ 14ന് രാത്രിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശവാസികളായ അൻകുൽ കുറിൽ, ബീരാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരാണ് കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ശരീരത്തിൽ നിന്ന് ശ്വാസകോശം എടുത്തുമാറ്റി ബ്ലാക്ക് മാജിക് നടത്താൻ പരശുറാം കുരിൽ എന്ന പ്രതിക്ക് നൽകിയത്. ഇയാളാണ് മുഖ്യ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

പരശുറാമിനേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. 1999ൽ വിവാഹിതരായ തങ്ങൾക്ക് ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ലെന്നും ഭാര്യ ഗർഭം ധരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ദുർമന്ത്രവാദ പൂജ നടത്തിയതെന്നും പരശുറാം പറയുന്നു. അനന്തരവനായ അൻകുലിനേയും സുഹൃത്ത്  ബീരാനേയും കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് ദീപാവലി ദിനത്തിൽ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ ഇവരുവരും ചേർന്ന് തട്ടികൊണ്ടുപോവുകയും ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചശേഷം കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഐപിസി നിയമ പ്രകാരവും പോക്സോ നിയമപ്രകാരവും പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

content highlights: Kanpur: Hoping for children couple gets 6-yr-old girl killed, gang-raped; lungs were taken out for black magic