ഓക്‌സ്‌ഫോര്‍ഡ് കൊവിഡ് വാക്‌സിന്‍: യുവതിക്ക് ബാധിച്ചത് നാഡീസംബന്ധമായ രോഗം

ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡിന്റെ കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനിടെ യുവതിയെ ബാധിച്ചത് നാഡീസംബന്ധമായ രോഗമാണെന്ന് അള്‍ട്രാസെനക്ക. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് അപൂര്‍വ്വ രോഗം കണ്ടെത്തിയതോടെ ഇന്നലെ വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടിരുന്നു. യുവതിക്ക് അപൂര്‍വ്വവും ഗുരുതരവുമായ ‘ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്’ (Transverse Myelitis) എന്ന രോഗാവസ്ഥയാണെന്ന് അള്‍ട്രാസെനക്ക സിഇഒ അറിയിച്ചു. രോഗി സുഖം പ്രാപിച്ച് വരികയാണെന്നും സിഇഒ പ്രതികരിച്ചു.

രോഗം കണ്ടെത്തിയതോടെ കൊവിഡ് വാക്‌സിന്റെ ആഗോള പരീക്ഷണങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. രോഗിക്ക് എത്രയും വേഗം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അള്‍ട്രാസെനക്ക അറിയിച്ചു.

2021 ജനുവരിയോടെ വിപണിയിലെത്തുമെന്ന് വിലയിരുത്തിയ വാക്സിനാണ് അവസാന ഘട്ട പരീക്ഷണം നിര്‍ത്തി വെക്കേണ്ടി വന്നത്. രണ്ടാം തവണയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തി വെക്കേണ്ടി വരുന്നത്. വാക്സിന്‍ പരീക്ഷണം പൂര്‍ത്തിയായാല്‍, അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തെരഞ്ഞെടുത്തിട്ടുണ്ട്.

Content Highlights: Oxford Covid Vaccine: Trial volunteer had neurological symptoms, says AstraZeneca CEO