വധശിക്ഷ റദ്ദാക്കണമെന്നാവശ്വപെട്ട് നിര്‍ഭയ കേസ് പ്രതി നല്‍കിയ ഹര്‍ജി തളളി

വധശിക്ഷ റദ്ദാക്കണമെന്നാവശ്വപെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പാട്യാല ഹൗസ് കോടതി തള്ളി. സംഭവം നടന്ന 2012 ഡിസംബര്‍ 16 ന് മുകേഷ് സിങ് ഡല്‍ഹിയിലില്ലായിരുന്നെന്നാണ് ഹര്‍ജിയിലെ വാദം. ഡിസംബര്‍ 17 ന് ഇയാളെ രാജസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം വധശിക്ഷ വൈകിക്കാനുള്ള പ്രതിയുടെ തന്ത്രമാണിതെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. തീഹാര്‍ ജയിലില്‍വച്ച് മുകേഷ് സിങിനെ പീഡിപ്പിച്ചെന്നും ഹര്‍ജിയില്‍ ഉന്നയിച്ചു. മാര്‍ച്ച് 5 ന് വിചാരണ കോടതി പുറപെടുവിച്ച മരണ വാറണ്ട് അനുസരിച്ച് ഈ മാസം 20 ന് പുലര്‍ച്ചെ 5.30 നാണ് നിര്‍ഭയ കേസിലെ 4 പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടത്. മുകേഷ് സിങ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിങ് എന്നിവരെയാണ് 20 ന് തൂക്കിലേറ്റേണ്ടത്.

വധശിക്ഷ സ്റ്റേ ചെയ്യണമെന്നാവശ്വപെട്ട് പ്രതികള്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്രാ കോടതിയെ സമീപിച്ചിരുന്നു.