പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 8400 കോടി രൂപയുടെ വിമാനം വാങ്ങാൻ പണമുണ്ടെന്നും സൈനികർക്ക് സുരക്ഷിത വാഹനമില്ലെന്നും ചൂണ്ടിക്കാണിച്ചു കൊണ്ട് വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ‘ബുള്ളറ്റ് പ്രൂഫില്ലാത്ത ട്രക്കുകൾ നൽകി രക്തസാക്ഷികളാകാൻ സൈനികരെ അയക്കുന്നു. പ്രധാനമന്ത്രിക്ക് 8400 കോടി രൂപയുടെ വിമാനമാണ് സർക്കാർ വാങ്ങിയത്. ഇത് ശരിയാണോ’ എന്നുമായിരുന്നു രാഹുൽ ട്വിറ്ററിൽ ചോദിച്ചത്.
हमारे जवानों को नॉन-बुलेट प्रूफ़ ट्रकों में शहीद होने भेजा जा रहा है और PM के लिए 8400 करोड़ के हवाई जहाज़!
क्या यह न्याय है? pic.twitter.com/iu5iYWVBfE
— Rahul Gandhi (@RahulGandhi) October 10, 2020
സൈനികരുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമർശനം. ഉദ്യോഗസ്തർ വെടിയുണ്ട ഏൽക്കുന്ന തരത്തിലുള്ള ട്രക്കുകളയച്ച് തങ്ങളുടെ ജീവിതം പന്താടുകയാണെന്നാണ് ട്രക്കിലിരിക്കുന്ന സൈനികൻ ആരോപിക്കുന്നതാണ് വീഡിയോ. പുൽവാമ ഭീകരാക്രമണത്തിനു ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുനതിന് തന്ത്രപ്രധാന മേഖലകളിൽ സുരക്ഷിത വാഹനങ്ങൾ സിആർപിഎഫ് അവശ്യപെട്ടിരുന്നു.
Content Highlights; Non-bulletproof truck for jawans and Rs 8400 crore plane for PM: Rahul Gandhi takes dig at Modi