ചികിത്സയുടെ മറവിൽ മാനസിക രോഗിയായ പെൺകുട്ടിയെ പീഢിപ്പിച്ച വ്യാജ വൈദ്യന് നാട്ടുകാരുടെ കൂട്ടമർദനം

Fake Sadhu Accused Of Raping Minor Girl Thrashed By Locals In Telangana

ചികിത്സയുടെ പേരിൽ മാനസിക രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ വൈദ്യനെ നാട്ടുകാർ പിടികൂടി മർദിച്ചു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി പെൺകുട്ടി കൊല്ലപെട്ട സംഭവത്തിൽ പ്രതിഷേധം കത്തുന്നതിനിടെയാണ് ഇത്തരമൊരു സംഭവം കൂടി റിപ്പോർട്ട് ചെയ്തത്. ഇതോടെ നാട്ടുകാർ അക്രമാസക്തരാവുകയായിരുന്നു. മാനസിക വൈകല്യമുള്ള പതിനഞ്ച് വയസ്സായ പെൺകുട്ടിയെ മാന്ത്രിക ശക്തി ഉപയോഗിച്ച് ചികിത്സിച്ച് ഭേദമാക്കുമെന്ന് മാതാപിതാക്കളോട് പറഞ്ഞതു പ്രകാരമാണ് ചികിത്സ ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് മാസമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു.

വയറുവേധന അനുഭവപെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ഡോക്ടറുടെ അടുത്ത് എത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. ധ്യാനത്തിനെന്ന പേരിൽ ഒരു മുറിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ മയക്കുമരുന്ന് നൽകിയാണ് പീഢിപ്പിച്ചതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ വനിതാ ആക്ടിവിസ്റ്റുകളും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടി മർദിക്കുകയായിരുന്നു. വടിയും ചൂലും ഉപയോഗിച്ചായിരുന്നു മർദനം. മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പ്രതിയെ പോലീസ് പിടികൂടി ചോദ്യം ചെയ്ത് വരികയാണ്.

Content Highlights; Fake Sadhu Accused Of Raping Minor Girl Thrashed By Locals In Telangana