പ്രതിഫലമില്ലാത്ത ജോലിക്കായി സ്ത്രീ ചെലവഴിക്കുന്നത് സമയത്തിന്റെ 19 ശതമാനം; ഭര്‍ത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യമെന്ന് സുപ്രീംകോടതി

Supreme Court allows Centre to go ahead with foundation stone laying ceremony for Central Vista project

ന്യൂഡല്‍ഹി: പ്രതിഫലമില്ലാത്ത ജോലിക്കായി സത്രീ ചെലവഴിക്കുന്നത് ആകെ സമയത്തിന്റെ 19 ശതമാനമെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി. സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഭര്‍ക്താവിന്റെ ഓഫീസ് ജോലിക്ക് തുല്യമാണെന്നും കോടതി ചൂണ്ടികാട്ടി. 2014 ല്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ കാറിടിച്ച് മരിച്ച കേസിലെ നഷ്ടപരിഹാര കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം നിരീക്ഷിച്ചത്.

അടുക്കളയിലെ ജോലിക്കായി സ്ത്രീകള്‍ ശരാശരി 299 മിനിറ്റ് ചെലവാക്കുന്നുണ്ടെന്നു, വീടുകളെ ആളുകളെ പരിചരിക്കാനായി 134 മിനിറ്റോളം ചെലവഴിക്കുന്നതായും കോടതി വ്യക്തമാക്കി. ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് കേസ് പരിഗണിച്ചത്. വീട്ടു ജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണ്ട് 11.20 ലക്ഷത്തിന് 33.20 ലക്ഷവും അതിന്റെ 9 ശതമാനം പലിശയും മരിച്ചയാളുടെ പിതാവിന് നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.

ഗ്രാമീണ മേഖലകളില്‍ സ്ത്രീകളുടെ പ്രതിഫലമില്ലാത്ത ജോലി സമയം ഇതിലും വര്‍ദ്ധിക്കുമെന്നും കോടതി അറിയിച്ചു. 2011 ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകള്‍ വീട്ടുജോലിക്കാരാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വീട്ടു ജോലിക്കാരായ പുരുഷന്മാരുടെ എണ്ണം 5.79 ദശലക്ഷം മാത്രമാണെന്നും കേസ് പരിഗണിക്കവേ കോടതി വ്യക്തമാക്കി. ഈ കണക്കുകളെല്ലാം ചൂണ്ടികാട്ടിയായിരുന്നു സുപ്രീംകോടതി കേസില്‍ നഷ്ടപരിഹാരത്തിനുള്ള വിധി പ്രസ്താവിച്ച് പുരുഷന്റെ ഓഫീസ് ജോലിക്ക് തുല്യമാണ് സ്ത്രീയുടെ വീട്ടു ജോലി എന്ന വിധി പറഞ്ഞത്.

Content Highlight: Value Of Home maker’s work same as Husband’s Office work: Supreme Court says