വിവാദ കാർഷി ക നിയമങ്ങൾ റദ്ധാക്കണമെന്നാവശ്യപെട്ട് സമരം തുടരുന്ന കർഷകരുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ദില്ലി വിഗ്യാൻ ഭവനിൽ 12 മണിക്കാണ് 11-ാം വട്ട ചർച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തിൽ കർഷകർ അറിയിക്കും. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ വ്യക്തമാക്കി.
സിങ്കു അതിർത്തിയിൽ ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മൂന്ന് കാർഷിക നിയമങ്ങളും പൂർണമായും റദ്ദാക്കണമെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന പുതിയ നിയമം വേണമെന്നും യോഗം ആവശ്യപ്പെട്ടു. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ.
സമരം നിർത്തുകയാണെങ്കിഷ ഒന്നര വർഷത്തോളം നിയമങ്ങൾ മരവിപ്പിക്കും, കർഷകരും സർക്കാർ പ്രതിനിധികളും ചേർന്ന് സമതി ഉണ്ടാക്കും എന്നിവയായിരുന്നു ചർച്ചയിലെ പുതിയ നിർദേശങ്ങൾ. ഇവ രണ്ടും ഇന്ന് ചേർന്ന കർഷക സംഘടനകളുടെ സംയുക്ത യോഗം തള്ളി. പുതിയ നിയമം പിൻവലിക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സംഘടനകളുടെ തീരുമാനം. കർഷക സമരത്തിന് ബഹുജന പിന്തുണ വർധിക്കുന്നതായും യോഗം വിലയരുത്തി,
Content Highlights; farmers 11 round of talks with the central government today