കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യ വ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്ക് ശേഷം ഫെബ്രുവരി ആറിന് റോഡ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു കര്‍ഷകര്‍. സമരത്തിന്റെ അടുത്തഘട്ടമെന്ന നിലയിലാണ് ഇന്ന് ട്രെയിന്‍ തടയുമെന്ന് അറിയിച്ചിട്ടുള്ളത്.
എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലു മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിരിക്കുന്നത്. പക്ഷേ കേരളത്തില്‍ ട്രെയിന്‍ തടയലുണ്ടാവില്ല. പകരം എല്ലാ ജില്ലയിലും കേന്ദ്ര-സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലായിരിക്കും മാര്‍ച്ച്. സമരത്തെ തുടർന്ന് കുടുങ്ങി പോകുന്ന യാത്രക്കാർക്ക് കർഷകർ വെള്ളവും ഭക്ഷണവും ഒരുക്കുന്നതായിരിക്കും.
സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ആര്‍പിഎസ്എഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഡൽഹി അതിർത്തിയിൽ കർഷകരുടെ സമരം 85 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Content Highlights; farmers protest in 85 days