തിരുവനന്തപുരം: വിവിധ ഇടങ്ങളില്‍ മഴ വീണ്ടും കനത്തതോടെ കേരളത്തില്‍ പതിനൊന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍ എന്നിവയ്ക്കും അവധിയാണ്.
വയനാട്ടില്‍ സര്‍വകലാശാലാ പരീക്ഷകള്‍ക്കു മാറ്റമില്ല. അതേസമയം കേരള സര്‍വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പിഎസ്‌സി വകുപ്പുതല പരീക്ഷകളും തിരുവനന്തപുരത്ത് നടത്താനിരുന്ന ബിഫാം സ്‌പോട്ട് അഡ്മിഷനും മാറ്റി വച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ എമ്പതാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്കും മാറ്റമുണ്ട്.
കൂടാതെ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള മലപ്പുറം, കോഴിക്കോട്, ജില്ലകളിലും പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഇന്ന് കനത്ത മഴയാണ്. കിഴക്കന്‍ മേഖലകളിലാണ് മഴ ശക്തിയായി പെയ്യുന്നത്. കോട്ടയത്ത് മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി.