ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക്-5 വികസിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ വാക്സിൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് റഷ്യ. ഒക്ടോബർ 15ന് പുതിയ വാക്സിന് അംഗീകാരം ലഭിക്കുമെന്നാണ് റിപ്പോർട്ട്. സെെബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിൻ വികസിപ്പിച്ചത്. ഈ വാക്സിൻ്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. അതേസമയം ആദ്യ കൊവിഡ് വാക്സിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിശദാംശങ്ങൾ നൽകാൻ റഷ്യൻ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് റഷ്യ രണ്ടാമത്തെ വാക്സിനും അംഗീകാരം നൽകാൻ പോകുന്നത്.
സ്പുടിനിക് വാക്സിൻ പരീക്ഷണം ഇന്ത്യയിലും വലിയ തിരിച്ചടി നേരിടുകയാണ്. വാക്സിൻ്റെ ഫലപ്രാപ്തിയെക്കുറിച്ച് ഇന്ത്യയിൽ പഠനം നടത്തണമെന്ന വാക്സിൻ നിർമ്മാതാക്കളായ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെ ഇന്ത്യൻ പങ്കാളികളായ ഡോ. റെഡ്ഡിസ് ലാബോറട്ടറീസിൻ്റെ ആവശ്യം കഴിഞ്ഞ ദിവസം ഇന്ത്യ തള്ളിയിരുന്നു. വാക്സിൻ്റെ രണ്ടാം ഘട്ടത്തിലേയും മൂന്നാം ഘട്ടത്തിലേയും മനുഷ്യ പരീക്ഷണത്തിനായി പുതിയ നിർദേശങ്ങൾ സമർപ്പിക്കാനും കേന്ദ്ര ഡ്രഗ് സ്റ്റാൻ്റേർഡ് കൺട്രോൾ ഓർഗനെെസേഷൻ ആവശ്യപ്പെട്ടിരുന്നു.
content highlights: Russia to approve the second vaccine, real-time review of Pfizer vaccine in Canada