മുംബെെ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെകുറിച്ച് വിവരം നൽകുന്നവർക്ക് 37 കോടിരൂപ പ്രഖ്യാപിച്ച് യുഎസ്

US Announces Reward Of Up To $5 Million For Information On 26/11 Attack Mastermind

മുംബെെ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം ഡോളർ (37 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. മുംബെെ ഭീകരാക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് യുഎസിൻ്റെ പ്രഖ്യാപനം. 2008 നവംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയായ സാജിദ് മിറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ദശലക്ഷം യുഎസ് ഡോളർ വരെ വാഗ്ദാനം ചെയ്യുന്നുവെന്ന് യുഎസ് റിവാർഡ് ഫോർ ജസ്റ്റിസ് പ്രോഗ്രാം പ്രസ്താവനയിൽ പറഞ്ഞു.

താജ്മഹല്‍ ഹോട്ടല്‍, ഒബ്‌റോയി ഹോട്ടല്‍, ലിയോപോള്‍ഡ് കഫെ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവജി ടെര്‍മിനസ് എന്നിവിടങ്ങളിലായി 2008 നവംബർ 26നാണ് ലഷ്കർ ഭീകരവാദികൾ ആക്രമണം നടത്തിയത്. അന്ന് 166 പേർ കൊല്ലപ്പെട്ടിരുന്നു. മുംബൈ ഭീകരാക്രമണത്തിൻ്റെ ഓപ്പറേഷന്‍ മാനേജറായിരുന്നു സാജിദ് മിര്‍. യുഎസിലെ രണ്ട് ജില്ലാ കോടതികളിൽ മിറിനെതിരെ കേസെടുത്തിട്ടുണ്ട്. 2019ൽ എഫ്ബിഐയുടെ കൊടും തീവ്രവാദികളുടെ പട്ടികയിൽ മിറിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യുഎസ് റിവാർഡ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിൻ്റെ പ്രസ്താവനയിൽ പറയുന്നു. 

content highlights: US Announces Reward Of Up To $5 Million For Information On 26/11 Attack Mastermind