ലവ് ജിഹാദെന്ന് ആരോപണം; മുസ്ലിം വധു വരന്മാരെ കസ്റ്റഡിയിലെടുത്ത് മർദിച്ച് യുപി പോലീസ്

Muslim marriage love jihad up police

ലവ് ജിഹാദെന്ന് ആരോപിച്ച് മുസ്ലിം സമുദായത്തിൽ പെട്ട യുവാവന്റേയും യുവതിയുടേയും വിവാഹം മുടക്കി കസ്റ്റഡിയിലെടുത്ത് യുപി പോലീസ്. യുപിയിലെ കുശിനഗറിലാണ് പോലീസിന്റെ അതിക്രമം നടന്നത്.

ഹിന്ദു യുവതിയെ വിവാഹം കഴിച്ചെന്ന രീതിയിൽ പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുകയും ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് വിവാഹം മുടക്കി ബലം പ്രയോഗിച്ച് വധു വരന്മാരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് ഇവർ മുസ്ലിങ്ങളാണ് എന്ന തെളിയിക്കുന്നതിനായി യുവതിയുടെ ബന്ധുക്കൾ ആധാർ കാർഡ് അയക്കുകയും വീഡിയോ കോൾ ചെയ്യുകയും ചെയ്തു.

എന്നാൽ ഇവർ മുസ്ലീം സമുദായത്തിൽ പെട്ടവരാണെന്ന് കണ്ടെത്തിയെങ്കിലും അടുത്ത ദിവസം മാത്രമാണ് ഇവരെ തിരികെ പോകാൻ അനുവദിച്ചത്. പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥർ തന്നെ തുകൽ ബെൽറ്റ് മർദിക്കുകയും മണിക്കൂറുകളോളം പീഢിപ്പിക്കുകയും ചെയ്തതായി 39 കാരനായ ഹൈദർ അലി വ്യക്തമാക്കി. കൂടാതെ പോലീസെത്തുന്നതിന് മുൻപായി ഹിന്ദു യുവവാഹിനി പ്രവർത്തകർ തങ്ങളെ ഭീഷണിപെടുത്തിയെന്നും ദമ്പതികൾ പറഞ്ഞു.

Content Highlights; Muslim marriage love jihad up police