ഉത്തരകൊറിയയുടെ മുഖ്യ ശത്രു അമേരിക്ക; കിം ജോങ് ഉൻ

the US Is North Korea's

തങ്ങളുടെ ഏറ്റവും വലിയ ശത്രു അമേരിക്കയാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡൻ്റായി ജോ ബെെഡൻ അധികാരത്തിലേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കിമ്മിന്റെ പ്രഖ്യാപനം. അധികാരത്തിൽ ആര് വന്നാലും ഉത്തരകൊറിയയ്ക്കെതിരായ നയത്തിൻ്റെ യഥാർത്ഥ സ്വഭാവം ഒരിക്കലും മാറില്ലെന്ന് ബെെഡൻ്റെ പേര് പരാമർശിക്കാതെ കിം പറഞ്ഞതായാണ് റിപ്പോർട്ട്. നേരത്തേയും അമേരിക്കയുടെ മുന്നിൽ വഴങ്ങില്ലെന്ന് ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു.

2018 ജൂണിൽ കിം ജോങ് ഉന്നും അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപും തമ്മിൽ നടന്ന ചരിത്ര പ്രധാനമായ ഉച്ചകോടിക്ക് ശേഷവും ഇരു രാജ്യങ്ങളും തമ്മിൽ വെല്ലുവിളികൾ തുടർന്നിരുന്നു. അതേസമയം താൻ നടപ്പാക്കിയ സാമ്പത്തിക വികസന പദ്ധതി എല്ലാ മേഖലകളിലും പരാജയപ്പെട്ടതായി കിം ജോങ് ഉൻ പറഞ്ഞിരുന്നു. യു എസ് പ്രസിഡൻ്റായി ജോ ബെെഡൻ സ്ഥാനമേൽക്കുന്ന സാഹചര്യത്തിൽ നയതന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള ആദ്യ നീക്കമായാണ് ഈ തുറന്നുപറച്ചിലിനെ വിലയിരുത്തിയിരുന്നത്. എന്നാൽ അമേരിക്കയുമായി തുടർന്നും സഹകരിക്കില്ലെന്നാണ് പുതിയ പ്രഖ്യാപനം വ്യക്തമാക്കുന്നത്. 

content highlights: the US Is North Korea’s “Biggest Enemy”, Says Kim Jong Un: Report