വാര്‍ത്താസമ്മേളനത്തിനിടെ വിവാദപരാമര്‍ശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുളത്തൂപ്പുഴയിൽ കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവർത്തകൻ കോൺഗ്രസ് എൻജിഒ പ്രവർത്തകനാണോ എന്ന ചോദ്യത്തിന് ഡിവെെഎഫ്ഐക്കാർക്ക് മാത്രമെ പീഡിപ്പിക്കാൻ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കൊവിഡ് സർട്ടിഫിക്കേറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് കുമാർ എന്നയാൾ കോൺഗ്രസ് കാരനാണെന്ന് വെറുതെ കള്ളത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും താൻ അന്വേഷിച്ചപ്പോൾ അങ്ങനെയല്ല അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിൻ്റെ വിവാദ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ഉയരുകയാണ്.
content highlights: Ramesh Chennithala’s controversial statement over the Kulathupuzha case