ഭീമ കൊറേഗാവ് കേസ്: മലയാളി ആക്ടിവിസ്റ്റ് ഫാ. സ്റ്റാന്‍ സ്വാമി എന്‍ഐഎ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ആദിവാസി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന മലയാളി ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ ഐ എ കസ്റ്റഡിയിലെടുത്തു. റാഞ്ചിയില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഭീമ കൊറേഗാവ് കേസില്‍ നിരവധി പ്രമുഖരേയും മനുഷ്യവകാശ പ്രവര്‍ത്തകരെയും രണ്ടു വര്‍ഷമായി തടവിലാക്കിയിട്ടുണ്ട്.

എന്‍ ഐ എ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെ ഫാ. സ്റ്റാന്‍ സ്വാമി നിഷേധിച്ചു. ആദിവാസി സമൂഹത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജീവിതം മുഴുവന്‍ മാറ്റി വെച്ച വ്യക്തിയാണ് സ്റ്റാന്‍ സ്വാമിയെന്ന് എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ആദിവാസികളുടെ ജിവിതത്തേക്കാളും ഉപ ജീവനത്തേക്കാളും മോദി സര്‍ക്കാരിന് മുഖ്യം ഖനന കമ്പനികളുടെ ലാഭത്തിലാമെന്നും അദ്ദേഹം വിമര്‍ശിച്ചു. ആദിവാസി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ മോദി ഭരണകൂടം അടിച്ചമര്‍ത്തുകയും നിശബ്ദമാക്കുകയും ചെയ്യുന്നുവെന്ന് രാമചന്ദ്ര ഗുഹ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ചോദ്യം ചെയ്യലിന് വിധേയനായ വ്യക്തിയാണ് ഫാ. സ്റ്റാന്‍ സ്വാമി. 85 വയസ്സുള്ള ഇദ്ദേഹമാണ് കേസില്‍ തടങ്കലിലാക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ തുടര്‍ന്ന് വിവിധ തലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

Content Highlight: Activist Stan Swamy, 83, Arrested By NIA In Koregoan-Bhima Case