ഫേയ്സ്ബുക്ക് ഒഴിവാക്കാനായില്ലെങ്കിൽ രാജി വെക്കുകയാണ് വേണ്ടതെന്ന് സൈനികനോട് ഡൽഹി ഹൈക്കോടതി. ജൂലൈ 15 ന് മുൻപായി സമൂഹ മാധ്യമങ്ങളടക്കം 89 ആപ്പുകൾ ഡിലീറ്റ് ചെയ്യണമെന്ന് സൈനികർക്ക് കഴിഞ്ഞ ദിവസം കരസേന നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ലഫ്റ്റനൻ്റ് കേണൽ ചൌധരി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഒരു തവണ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്താൽ അതിലെ സുഹൃത്തുക്കളെയും വിവരങ്ങളും മുഴുവനും നഷ്പെടുമെന്നും അത് ഒരിക്കലും തിരിച്ചെടുക്കാനാവാത്ത നഷ്ടം തന്നെയായിരിക്കുമെന്നായിരുന്നു ചൌധരി കോടതിയെ അറിയിച്ചത്
എന്നാൽ ഇത്തരത്തിൽ അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ എപ്പോൾ വേണമെങ്കിലും പുതിയൊരെണ്ണം തുടങ്ങാകുന്നതെയുള്ളു എന്നും ഒരു സംവിധാനത്തിൻ്റെ ഭാഗമായി നിൽക്കുമ്പോൾ അവരുടെ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കാൻ നാം ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. ഫെയ്സ്ബുക്കിനോട് അത്രക്ക് അടുപ്പം ആണെങ്കിൽ രാജി വെക്കുകയാണ് നല്ലതെന്നും, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കണം, തിരിച്ചെടുക്കാനാകാത്ത മറ്റ് പല കാര്യങ്ങളുമുണ്ടെന്ന് മനസ്സിലാക്കെണമെന്നും കോടതി പറഞ്ഞു.
അക്കൌണ്ട് ഡലീറ്റിനു പകരം ഡീആക്ടിവേറ്റ് ചെയ്യാമെന്ന് ചൌധരി അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. മാത്രവുമല്ല കര സേനയുടെ ഉത്തരവിന് ഇടക്കാല പരിഹാരം കാണാൻ സാധിക്കില്ലെന്നും പ്രത്യേകിച്ച് രാജ്യ സുരക്ഷയുടെ കാര്യത്തിൽ ഇത്തരം ഹർജികൾ ഒരിക്കലും പ്രോത്സാഹിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ രാജീവ് സഹായ് എൻഡ്ലോയും ആഷ മേനോനും അഭിപ്രായപെട്ടു.
Content Highlights; If FB is so dear to you, put in your papers, Delhi high court tells Lt Col